കോയമ്പത്തൂർ: ഓൺലൈൻ റമ്മി ഗെയിമിന് അടിമയായ പൊലീസുകാരൻ ആയുധപ്രദർശന സ്റ്റാളിലെ തോക്കെടുത്ത് വെടിവച്ച് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ കാളിമുത്തുവാണ് (29) മരിച്ചത്. ഗെയിമിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും 20 ലക്ഷത്തിലധികം രൂപ ഇയാൾ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ. കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പ്രദർശനമേളയിലെ ആയുധങ്ങൾ വച്ചിരുന്ന സ്റ്റാളിൽ ഡ്യൂട്ടിയിലായിരുന്ന കാളിമുത്തു മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി പ്രദർശനത്തിനു വച്ചിരുന്ന തോക്കെടുത്ത് വയറ്റിൽ വെടിവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സഹപ്രവർത്തകർ രക്തത്തിൽ കുളിച്ചുകിടന്ന കാളിമുത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് വിരുദുനഗർ സ്വദേശി സലായ് ആണ് കാളിമുത്തുവിന്റെ ഭാര്യ. നാലും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |