ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുൾപ്പെടെ ദിവസേന ബി ജെ പിയിൽ ചേരുകയാണെന്നും ഗോവയിൽ സത്യം ചെയ്യിക്കാൻ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബി ജെ പിയിലാണെന്നും പി വി അൻവർ എം എൽ എ. ഇടതു മുന്നണി വിട്ടു വരുന്നരെ സ്വീകരിക്കും എന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലെ തീരുമാനത്തെ വിമർശിച്ചു കൊണ്ട് ഇട്ട ഫേസബുക്ക പോസ്റ്റിലാണ് നിലമ്പൂർ എം എൽ എയുടെ പരാമർശം.
ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്നും ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും കുറിപ്പിൽ പറയുന്നു. ആദ്യം കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്കുള്ള നേതാക്കന്മാരുടെ ഒഴുക്ക് തടഞ്ഞിട്ട് ഭാരിച്ച കാര്യങ്ങൾ ചിന്തിക്കാനും പി വി അൻവർ തന്റെ കുറിപ്പിൽ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും"
ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്.ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്.ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.
കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്.ദേശീയ തലത്തിൽ,ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബിജെപിയിൽ ചേരുന്നുണ്ട്.ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബിജെപിയിലാണ്.!!
ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്.എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |