തിരുവനന്തപുരം: മന്ത്റിമാരുടെ പഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ പരസ്യമായി നിലപാടെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയെങ്കിലും സർക്കാർ പൂർണമായ മറുപടി നൽകിയില്ല. എണ്ണവും ശമ്പളവും വിദ്യാഭ്യാസ യോഗ്യതയുമാണ് ചീഫ് സെക്രട്ടറിയോട് രാജ്ഭവൻ ആരാഞ്ഞത്. പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. രാജ്ഭവൻ വീണ്ടും കത്തു നൽകിയെങ്കിലും മറുപടി നൽകിയിട്ടില്ല. പേഴ്സണൽ സ്റ്റാഫ് പെൻഷൻ വിഷയത്തിൽ അഭിപ്രായം തേടി എല്ലാ കക്ഷികൾക്കും ഗവർണർ കത്തുനൽകിയെങ്കിലും മറുപടി കിട്ടിയില്ല.
വിവിധ തസ്തികകളിലുള്ളവർക്ക് 30,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. കുറഞ്ഞ പെൻഷൻ 3550 രൂപയും പരമാവധി പെൻഷൻ 83,400 രൂപയുമാണ്. ഡി.എ, എച്ച്.ആർ.എ, മെഡിക്കൽ ആനുകൂല്യങ്ങൾ, ക്വാർട്ടേഴ്സ് തുടങ്ങിയവയുമുണ്ട്. രാഷ്ട്രീയ നിയമനം ലഭിക്കുന്നവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കും. മുഖ്യമന്ത്റി, മന്ത്റിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് മൊത്തം 545 പഴ്സണൽ സ്റ്റാഫുണ്ട്. ഇതിൽ രാഷ്ട്രീയ നിയമനം ലഭിച്ച 385 പേർ പെൻഷൻ വാങ്ങുന്നതായി ഗവർണർക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |