ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് തിരികെ വന്ന 20,000ത്തോളം മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിലോ സർവകലാശാലകളിലോ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പവാർ രാജ്യസഭയിൽ പറഞ്ഞു.ഇതിന് നിയമപരമായ വ്യവസ്ഥകൾ നിലവിലില്ല.അതേസമയം വിദ്യാർത്ഥികൾക്കുളള പഠന സാമഗ്രികളും മറ്റ് രേഖകളും നൽകാൻ നടപടിയെടുക്കണമെന്ന് കീവിലെ ഇന്ത്യൻ എംബസി യുക്രെയിൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |