SignIn
Kerala Kaumudi Online
Friday, 26 April 2024 12.36 PM IST

റോഡിലെ കുഴികൾ ഒരാഴ്‌ചയ്ക്കകം അടയ്‌ക്കണം, കളക്‌ടർമാർ കാഴ്‌ചക്കാരാകരുത്; ഇടക്കാല ഉത്തരവുമായി ഹെെക്കോടതി

hc

കൊച്ചി: ദേശീയ പാതകളിലെ കുഴികൾ ഒരാഴ്‌ചയ്ക്കകം അടയ്‌ക്കണമെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളിൽപ്പെട്ടുള്ള അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

'ദേശീയ പാതകൾ ഒരാഴ്‌ചയ്ക്കകം നന്നാക്കണം. കളക്‌ടർമാർ കാഴ്‌ചക്കാരായി മാറരുത്. ജില്ലാ കളക്‌ടർമാർ സജീവമായി പ്രവർത്തിക്കണം. റോഡപകടങ്ങൾക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകൾ നഷ്‌ടമാകണം. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തമാണ്' - കോടതി പറഞ്ഞു.

അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ ഹെെക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്‌ക്കാൻ കോടതി നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർക്കും പ്രോജക്‌ട് ഡയറക്‌ടർക്കുമാണ് അമികസ്‌ക്യൂറി മുഖേന നിർദേശം നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ‌ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ 'ഹോട്ടൽ ബദ്രിയ്യ'യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. പ്രദേശത്ത് കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC, HIGHCOURT, KERALA HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.