തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി ഡെപ്യൂട്ടേഷന് അപേക്ഷ നൽകി. സർക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർക്കാരിന്റെ എൻ.ഒ.സി ലഭിച്ചാലേ പോകാനാവൂ.
ആലപ്പുഴ ഇരട്ടക്കൊലക്കേസിലടക്കം സാക്കറെയ്ക്കെതിരേ ആരോപണം ഉയർന്നിരുന്നു. നേരത്തേ വിവരം ലഭിച്ചെങ്കിൽ രണ്ടാമത്തെ കൊലപാതകം തടയാമെന്നായിരുന്നു സാക്കറെയുടെ വിവാദ പ്രസ്താവന. പൊലീസ് ആസ്ഥാനത്തുള്ള ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജി അനൂപ് കുരുവിള ജോണും കേന്ദ്ര ഡെപ്യൂട്ടേഷന് അനുമതി തേടിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃകേഡറായ കർണാടക കേഡറിലേക്ക് മാറുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |