ന്യൂഡൽഹി: വൃഷ്‌ടിപ്രദേശത്തെ കൂടിയ നീരൊഴുക്ക് പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയ്‌ക്കു വേണ്ടി റസൽ ജോയിയാണ് അഭിഭാഷകൻ വിൽസ് മാത്യൂസ് വഴി ഹർജി ഫയൽ ചെയ്‌തത്. ആഗസ്റ്റ് 16ന് ചൊവ്വാഴ്‌ച ഹർജി പരിഗണിച്ചേക്കും.
ഇടുക്കിയിലെ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണെന്നും നിലവിലെ 136 അടി ജലനിരപ്പ് അണക്കെട്ടിന് ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു. അധികസമ്മർദ്ദം താങ്ങാൻ അണക്കെട്ടിന് കഴിഞ്ഞിക്കില്ലെന്നും അത് 50 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |