കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് എന്ന് സി.പി.എം
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്. പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ രാത്രി 9.15 ഓടെ കുന്നങ്കാടാണ് സംഭവം. വീട്ടിന് മുന്നിൽ വച്ച് ഷാജഹാനെ രണ്ട് ബൈക്കിലായെത്തിയ നാല് പേർ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
ഷാജഹാന് ആർ.എസ്.എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് മരുതം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. ഷാജഹാനെ കൊലപ്പെടുകത്താൻ ക്വട്ടേഷൻ കൊടുത്തതായി വിവരമുണ്ടായിരുന്നുവെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും എ. പ്രഭാകരൻ എം.എൽ.എ ആരോപിച്ചു. അതേസമയം ഷാജഹാന്റെ കൊലപാതകത്തിൽ ബി.ജെ.പിക്കോ ആർ.എസ്. എസിനൊ പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റെ എം.കെ ഹരിദാസ് പറഞ്ഞു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം രാഷ്ട്രീയകൊലപാതകമാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 2008ൽ ആർ.എസ്.എസ് പ്രവർത്തനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഷാജഹാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |