മുളന്തുരുത്തി: യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയ്ക്ക് (59) വിശ്വാസികളുടെ അന്ത്യാഞ്ജലി. വെട്ടിക്കൽ ഉദയഗിരി എം.എസ്.ഒ.ടി സെമിനാരിയിൽ ഭൗതിക ശരീരം കബറടക്കി.
ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രധാന കാർമികത്വം വഹിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച കബറടക്ക ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.
ബെന്നി ബഹനാൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മുൻ മന്ത്രി പി.സി തോമസ്, സഭാ ട്രസ്റ്റി ഷാജി ചുണ്ടയിൽ, വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |