ന്യൂഡൽഹി:രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ അഭിഭാഷകൻ അശ്വനികുമാർ നൽകിയ ഹർജിയിൽ വിപുലമായ പൊതുസംവാദത്തിന് തുടക്കമിടുകയാണ് കോടതിയുടെ ഉദ്ദേശ്യമെന്നും അതിനാണ് വിദദ്ധസമിതി രൂപീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ച് വ്യക്തമാക്കി. സൗജന്യവും ക്ഷേമ നടപടികളും പ്രത്യേകം കാണണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പ്രശ്നം വഴിതിരിച്ച് വിടുകയാണെന്നും നിയമപ്രശ്നം രാഷ്ട്രീയ പ്രശ്നമാക്കുകയാണെന്നും ഹർജിക്കാരന്റെ അഭ്ഭാഷകൻ വികാസ് സിംഗ് വാദിച്ചു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തെ ഹൈജാക്ക് ചെയ്യുകയാണ്. ഇത് സാമ്പത്തിക അച്ചടക്കത്തിന്റെ പ്രശ്നമാണ്. ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇന്ത്യ ശ്രീലങ്കയാകുമെന്നും അദ്ദേഹം വാദിച്ചു. ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |