ന്യൂഡൽഹി:കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിലെ ഭേദഗതിക്കെതിരെ എൻ.എസ്.എസ് സുപ്രീം കോടതിയെ സമീപിച്ചു. 2017 ൽ പാസ്സാക്കിയ നിയമത്തിലെ ഭേദഗതി എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ 15% മാനേജ്മെന്റ് ക്വാട്ട സീറ്റിലെ പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴി ഒരുക്കുമെന്നാണ് എൻ.എസ്.എസ് ആരോപണം.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.സചിവോത്തമപുരം എൻ.എസ്.എസ് ഹോമിയോ കോളേജിന്റെ ചെയർമാൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും , പ്രിൻസിപ്പൽ ഡോ.സി. ബിന്ദു കുമാരിയുമാണ്
ഹർജിക്കാർ.
കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതിയിലെ 2(പി) വകുപ്പ് അനുസരിച്ച് കോളേജിലെ 15% മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് സംസ്ഥാന ഫീസ് നിർണ്ണയ സമിതിയുടെ അനുമതി വേണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ സമിതിക്ക് അധികാരമുണ്ട്.എയ്ഡഡ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത് ടി.എം.എ പൈ കേസിലെ വിധിയുടെ ലംഘനമാണെന്നും എയ്ഡഡ് കോളേജുകളിലെ 15% സീറ്റിൽ തങ്ങൾക്ക് സമ്പൂർണ്ണ അധികാരമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |