കൊച്ചി: ലഹരിമരുന്നു കൈവശം വച്ചതിന് അറസ്റ്റിലായ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് ഹൈക്കോടതി എറണാകുളം റൂറൽ എസ്.പിക്കും ആർ.ടി.ഒയ്ക്കും നിർദ്ദേശം നൽകി. 1.830 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഷെയിനിന്റെ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് നിർദ്ദേശം. ലഹരിമരുന്നുപയോഗിച്ച് വാഹനങ്ങളോടിച്ചാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവൻ അപകടത്തിലാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും മിന്നൽ പരിശോധനകൾ നടത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ അമിതവേഗം തടയുന്നതിനായുള്ള പരിശോധനയ്ക്കിടെയാണ് ഷെയിൻ പിടിയിലായത്.
ജൂലായ് 21 മുതൽ കസ്റ്റഡിയിലാണെന്നതും മറ്റും കണക്കിലെടുത്ത് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |