കൊച്ചി: ഇന്ത്യയിലെത്തി 9 വർഷം പിന്നിടുന്ന പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന് കേരളത്തിലുള്ളത് 20,000ലേറെ സെല്ലർമാർ. കേരളത്തിൽ 100 ഡെലിവറി സ്‌റ്റേഷനുകളുണ്ടെന്നും രണ്ടെണ്ണം (കൊടുങ്ങല്ലൂർ, ആറന്മുള) പൂർണമായും വനിതകൾ നിയന്ത്രിക്കുന്നതാണെന്നും ആമസോൺ ഇന്ത്യ ഫുൾഫിൽമെന്റ് ചാനൽസ് ഡയറക്‌ടർ വിവേക് സോമറെഡ്ഡി പറഞ്ഞു.
വനിതകൾ നിയന്ത്രിക്കുന്ന ആദ്യ ഡെലിവറി സെന്ററിന് ആമസോൺ തുടക്കമിട്ടതും കേരളത്തിലാണ്. സെല്ലർമാർക്ക് മലയാളം ഉൾപ്പെടെ 8 പ്രാദേശിക ഭാഷകളിൽ രജിസ്‌റ്റർ ചെയ്യാം. ആഗസ്‌റ്റ് 28 മുതൽ ഒക്‌ടോബർ 26നകം രജിസ്‌റ്റർ ചെയ്യുന്ന പുതിയ സെല്ലർമാർക്ക് കമ്മിഷൻ ഫീസിൽ (റഫറൽ ഫീസിൽ) 50 ശതമാനം ഇളവ് നൽകും.
ലോക്കൽ കടകളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ കേരളത്തിൽ 5,500 കടകളെ ഉൾക്കൊള്ളിച്ചു. ഇന്ത്യയിലാകെ ഒരുലക്ഷമാണ്. 2025നകം ഒരുകോടി എം.എസ്.എം.ഇകളുടെ ഡിജിറ്റൽവത്കരണം, രണ്ടുകോടി തൊഴിലുകൾ, 2000 കോടി ഡോളർ കയറ്റുമതി ലക്ഷ്യങ്ങളും കമ്പനിക്കുണ്ട്. ഇതിനകം 41 ലക്ഷം എം.എസ്.എം.ഇകൾ ഡിജിറ്റൈസ് ചെയ്‌തു. 11 ലക്ഷം തൊഴിൽ സൃഷ്‌ടിച്ചു. 500 കോടി കയറ്റുമതി വരുമാനം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |