കോട്ടയം : തൊടുപുഴയിൽ ചികിത്സയ്ക്കിടെ ഡോക്ടറെ കടിച്ച വളർത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാമൃഗാശുപത്രിയിലെ വെറ്ററിനരി സർജൻ ജെയ്‌സൺ ജോർജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശി.ുടെ ലാബ്രഡോർ ഇനത്തിൽ പെട്ട് നായയാണ് ഡോക്ടറെ കടിച്ചത്. ഈ മാസം 15നാണ് കടിയേറ്റത്. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഡോക്ടറും നായയുടെ ഉടമയും ഭാര്യയും കടിയേറ്റ ദിവസം മുതൽ തന്നെ വാക്സിൻ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു.
അതേസമയം പാലക്കാട്ട് മേലാമുറിയിൽ പേവിഷബാധ സ്ഥിരീകരിച്ച പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് മുതലാണ് മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ വീട്ടിലെ പശു രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
കണ്ണൂരിലും ഒരു പശുവിന് പേയിളകി. അഴീക്കൽ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ട്. ഇത് പേപ്പട്ടി കടിച്ചതിന് സമാനമാണെന്ന് ഡോക്ടർ അറിയിച്ചു. പശുവിന്റെ ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പശുവിനെ ദയാവധം നടത്തി. എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ കഴിഞ്ഞ ദിവസം വെടിവച്ച് കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |