മുംബയ് : പുതുതായി ആരംഭിച്ച മുംബൈ - ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസിന് പോത്തുകളുമായി കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചു. മുംബയ് സെൻട്രലിനും ഗാന്ധിനഗർ ക്യാപിറ്റലിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിനാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ട്രാക്കിൽ കയറി നിന്ന പോത്തുകളുമായി ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു. ബത്വ, മണിനഗർ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.
സെപ്തംബർ മുപ്പതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടനം ചെയ്തത്. അപകടത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിന് മുൻഭാഗത്ത് ചെറിയ കേടുപാട് സംഭവിച്ചു. പിന്നീട് ഇത് റെയിൽവേ ഉദ്യോഗസ്ഥരെത്തി ശരിയാക്കി. സംഭവത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല.
പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ട്രെയിനാണ് വന്ദേഭാരത്. ഇന്ത്യയിൽ നിർമ്മിച്ച ഈ അത്യാധുനിക ട്രെയിൻ പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ'പദ്ധതിക്ക് വേഗം നൽകുന്ന പദ്ധതിയാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |