കൊച്ചി: നീണ്ട 14വർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച മകൻ നഷ്ടമായതിന്റെ വേദനയിലാണ് തോമസും മേരിയും. വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥി ക്രിസ് വിന്റർബോൺ തോമസ് മുളന്തുരുത്തി തുരുത്തിക്കര കോട്ടയിൽ തോമസ്–മേരി ദമ്പതികളുടെ ഏകമകനാണ്. കുട്ടികളില്ലാതിരുന്ന ഇവർക്ക് ദീർഘകാലത്തെ ചികിത്സയ്ക്കുശേഷമാണ് മകൻ ജനിച്ചത്. 15-ാം പിറന്നാൾ ആഘോഷിക്കാൻ കൃത്യം ഒരുമാസം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത വിയോഗം. പഠനത്തോടൊപ്പം കളികളിലും മികവ് തെളിയിച്ച ക്രിസ് നാട്ടുകാർക്കും കൂട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു. അവന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ എല്ലാവരും ദു:ഖമടക്കാനാവാതെ വിങ്ങിപ്പൊട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |