താമരശേരി: കാറുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. മുക്കം സംസ്ഥാന പാതയിൽ ഉമ്മരത്താണ് സംഭവം. അത്തോളി സ്വദശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അമിത വേഗതയിൽ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
ഇരുകാറുകളിലെയും യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമീം (41), ജസീറ (35), ആയിഷ (75), സിയാൻ (13), ഷിഫ്ര (11മാസം), ഷിബ (ഏഴ്), സലാഹുദ്ദീൻ നരിക്കുനി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷിബ (7)യെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
കോഴിക്കോട് പയ്യോളിയിലും കഴിഞ്ഞ ദിവസം വാഹനാപകടം ഉണ്ടായി. രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി (ഏഴ്) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |