തിരുവനന്തപുരം: കേരള വി.സി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാനുളള യോഗം നാളെ രാവിലെ 10ന് ചേരും. ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് വി.സി വിളിച്ചുചേർക്കുന്ന യോഗത്തിൽ ചർച്ചചെയ്യാനുള്ള പ്രത്യേക അജൻഡയുടെ കുറിപ്പ് എല്ലാ സെനറ്റ് അംഗങ്ങൾക്കും അയച്ചുകൊടുത്തു. യോഗത്തിൽ പ്രതിനിധി തിരഞ്ഞെടുപ്പ് വിഷയം മാത്രമായിരിക്കും പരിഗണിക്കുക. കഴിഞ്ഞ സെനറ്റിലെ നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്ന് ഭരണകക്ഷി അംഗങ്ങളും അജൻഡ പ്രകാരം പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെടുമെന്നാണ് വിവരം. അജൻഡ പ്രകാരം പ്രതിനിധിയെ തിരഞ്ഞെടുത്ത് ഗവർണറെ അറിയിക്കാൻ വി.സി ബാദ്ധ്യസ്ഥനായതിനാൽ വൈസ് ചാൻസലറുടെ നിലപാട് നിർണായകമായിരിക്കും. വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 24നാണ് അവസാനിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |