കൊച്ചി: പുഴയുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നദീസംരക്ഷണസമതി പ്രവർത്തകർ മറൈൻ ഡ്രൈവ് ബോട്ട്ജട്ടി കടവിൽ പ്രതിക്ഷേധിച്ചു. ദീസംരക്ഷണസമതി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു. കൊച്ചി കായലിലെ ചെളി കോരി ഉൾക്കടലിൽ നിക്ഷേപിക്കാതെ കായലിൽ തന്നെ നിക്ഷേപിക്കുന്നതിലും പുഴക്ക് തീരം തല്ലി ഒഴുകുന്നതിനുള്ള അവകാശം നിക്ഷേധിച്ചതിലും പ്രതിക്ഷേധിച്ചായിരുന്നു ധർണ. ജലസേചന വകുപ്പും, ഭരണാധികാരികളും നിസംഗത വെടിയണമെന്ന് ഉദ്ഘാടന ഏലൂർ ഗോപിനാഥ് ആവശ്യപെട്ടു. കെ.കെ. വാമലോചനൻ, എം.എൻ. ഗിരി, കെ.ജി.രാധാകൃഷ്ണൻ , കെ. അപ്പുകുട്ടൻ, ഡിക്‌സൺ ഡിസൽവാ, കെ.കെ. സൈനബാ, പി.വി. സുശീല , അരവിന്ദാക്ഷൻ, പി.വി. ശശി, പി.ടി. ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |