അന്വേഷണം ഏർവാടിയിലേക്കും
കോയമ്പത്തൂർ: ഐസിസുമായി ബന്ധമുണ്ടെന്നും യു.എ.ഇയിലായിരിക്കെ ഇക്കാരണത്താൽ തിരിച്ചയച്ചെന്നും ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ എൻ.ഐ.എയ്ക്ക് മൊഴി നൽകി.
ഇന്ത്യയിലെത്തിയ ശേഷവും ഐസിസ് ബന്ധം തുടർന്നു. ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവയ്പിലെ സൂത്രധാരൻമാരുമായി ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തി.
അതിനിടെ, രാമനാഥപുരം ജില്ലയിലെ ഏർവാടിയിൽ 'ഇസ്ലാമിയ പ്രചാര പേര വൈ" എന്ന സംഘടനയിലെ അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ് മുബീന്റെ ഭാര്യ നസ്രേത്തിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു.നിരോധിത സംഘടന 'അൽ ഉമ്മ"യുടെ പ്രവർത്തകരും അന്വേഷണ പരിധിയിലുണ്ട്.
ലക്ഷ്യമിട്ടത് കൂട്ട ആൾനാശം
ജമേഷ് മുബീന്റെ വീട്ടിൽ നിന്ന് 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തതായി എൻ.ഐ.എ വ്യക്തമാക്കി. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ തുടങ്ങിയവ ഇതിൽപ്പെടുന്നു. വൻ സ്ഫോടനത്തിലൂടെ കൂട്ട ആൾനാശമാണ് ലക്ഷ്യമിട്ടിരുന്നത്. എൻ.ഐ.എ അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എൻ.ഐ.എ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്. വിഘ്നേഷിനാണ് അന്വേഷണച്ചുതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |