കൊച്ചി: വ്യവസായസംരംഭങ്ങൾക്ക് ഭൂപരിധി ചട്ടങ്ങളിൽ ഇളവ് അനുവദിക്കാൻ റവന്യൂവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ആവശ്യപ്പെട്ടു. സംരംഭകർക്ക് തടസം സൃഷ്ടിക്കുന്നതാണ് ഉത്തരവെന്ന് ഫിക്കി കേരള ചെയർമാൻ ദീപക് അസ്വാനി, കേരള മേധാവി സാവിയോ മാത്യു എന്നിവർ പറഞ്ഞു. 'റവന്യൂ ഉത്തരവ് വ്യവസായ നിക്ഷേപകരെ അകറ്റും" എന്ന കേരളകൗമുദി റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അവർ.
വ്യവസായികൾക്ക് അനുകൂലമായ കരട് നയത്തിൽ സർക്കാർ ചർച്ചകൾ നടത്തുമ്പോഴാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. കരട് നയം സംബന്ധിച്ച് സർക്കാരുമായി നടത്തുന്ന ചർച്ചയിൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടും. ഭൂപരിധിയിൽ ഇളവ് ലഭിക്കാൻ ഒരേക്കറിന് 10കോടിരൂപയുടെ അധികനിക്ഷേപവും 20പേർക്ക് തൊഴിലും ലഭ്യമാക്കണമെന്ന വ്യവസ്ഥ അന്യസംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപകർ വരുന്നതിന് തടസമാകും. വ്യവസായങ്ങൾക്ക് സർക്കാർ ഏറ്റെടുത്ത ഉപയോഗിക്കാത്ത സ്ഥലങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. വ്യവസായ ഇടനാഴി ഉൾപ്പെടെ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച സാഹചര്യത്തിൽ പുതിയ ഉത്തരവ് തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |