തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കി തോന്നുംപടി കാര്യങ്ങൾ നടത്തലാണ് ചാൻസലർ പദവി തന്നിൽ നിന്ന് എടുത്തുകളയാനുള്ള നീക്കത്തിന് പിന്നിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. യോഗ്യതയില്ലാത്ത ബന്ധുക്കളെ വിവിധ തസ്തികകളിൽ നിയമിക്കുകയുമാവാം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിലടക്കം ക്രമക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് സർക്കാർ തനിക്കെതിരെ തിരിഞ്ഞതെന്നും ഗവർണർ ആരോപിക്കുന്നു.
യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളെല്ലാം അഭിമുഖത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. നിയമനംനടത്തുന്നത് വി.സിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വി.സി തന്നെ.
യു.ജി.സിയുടെ 2010ലെ ചട്ടങ്ങൾ അനുസരിച്ച് അദ്ധ്യാപക നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത, അക്കാഡമിക് മികവ്, ഇന്റർവ്യൂവിലെ മാർക്ക് എന്നിവ പരിഗണിക്കണമായിരുന്നു. എന്നാൽ 2018 ൽ ഇത് മാറ്റി. അക്കാഡമിക് മികവ് പുലർത്തുന്നവരെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു വിളിക്കാമെന്നാക്കി. കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നത് സർവകലാശാലകളാണ്.
സർക്കാരിന് എതിരെന്ന്
വരുത്തിത്തീർത്തു
ഭാരതരത്ന ജേതാവ് പ്രൊഫ. സി.എൻ.ആർ റാവു, സംസ്കൃത സർവകലാശാലാ വി.സിയായിരുന്ന കെ.എൻ പണിക്കർ എന്നിവർ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാരിനെതിരായ പ്രചാരവേലയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
സമർത്ഥരായ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാനം വിടുന്നെന്നും നോളഡ്ജ് ഇക്കണോമി വേണമെന്നും നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. സർവകലാശാലകളിൽ അദ്ധ്യാപകരില്ല. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തസ്തികകൾ അനുവദിക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |