കോട്ടയം: റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ ഷീറ്റ്, റബർ പാൽ വില ഇടിയുന്നു. കിലോയ്ക്ക് 140 രൂപയാണ് ഷീറ്റിന്റെ വില. 96 രൂപയാണ് ലാറ്റക്‌സിന് വില. മുൻപ് 190 വരെ ലഭിച്ചിരുന്നു. ടാപ്പിംഗ് തെഴിലാളികളെ നിലനിറുത്തുന്നതിനും, റബർ പാലിന്റെ സംസ്‌കരണത്തിനും വൻ ചെലവാണ് കർഷകർക്കുള്ളത്. റബർ ഷീറ്റിന് 250 രൂപ തറവില കിട്ടണമെന്ന ആവശ്യം ശക്തമാണ്. വിലയിടിവ് മൂലം ഉത്പാദന ചെലവ് കുറയ്ക്കാൻ കർഷകർ ചിരട്ടയിൽ പാൽ ഉറത്തെടുക്കുന്നതിലേക്ക് തിരിയുകയാണ്. കൂലിച്ചെലവും ആവശ്യമില്ല. വിലയിടിവ് മൂലം മിക്ക കർഷകരുടെ കൈയിലും വിൽക്കാനാകാതെ റബർപ്പാൽ കെട്ടിക്കിടക്കുകയാണ്.
ജോജി വാളിപ്ലാക്കൽ പറയുന്നു.
റബർ ഉത്പാദന മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റബർ മേഖലയിലെ വിലയിടിവ് മൂലം പല കർഷകരും മേഖലയിൽ നിന്ന് പിന്തിരിഞ്ഞ് മറ്റ് കൃഷികളിലേക്ക് തിരിയാൻ തുടങ്ങി. കൃഷിക്കാരൻ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |