ലഖ്നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ഉത്തർപ്രദേശിലേക്ക് പോയ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കാമുകനായ മുഹമ്മദ് ഷെഹ്സാദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഒൻപതുമാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് യുവതി ഷെഹ്സാദിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് കാമുകനെ കാണണമെന്ന് യുവതി ആഗ്രഹം പ്രകടിപ്പിച്ചു. മകളെ വിവാഹം കഴിക്കണമെന്ന് പിതാവും ഷെഹ്സാദിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതി പെയിന്റ് കട നടത്തുകയാണ്.
നവംബർ എട്ടിന് കാമുകനെ കാണാനായി യുവതി യുപിയിലേക്ക് പുറപ്പെട്ടു. വിവാഹം കഴിക്കാൻ പറ്റില്ലെന്ന് യുവതിയോട് പ്രതി തറപ്പിച്ച് പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് യുവാവ് കാമുകിയെ കൊന്നത്. ശേഷം മൃതദേഹം പെയിന്റ് കടയ്ക്ക് സമീപം ഉപേക്ഷിച്ചു.
കൊലപാതക വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐഡി കാർഡിൽ നിന്നാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. വിവാഹ മോചിതനായ പ്രതി സ്ഥിരം മദ്യപാനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |