തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സി,.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. ഗവർണർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ഏതോ കേസിന്റെ വിധിയിൽ 11 വി,സിമാരോട് ഒഴിയാൻ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.
സർക്കാർ ഗവർണർ പോരിന് പിന്നാലെ വി.സി നിയമന തർക്കം കോടതി കയറിയതോടെ സാങ്കേതിക സർവകലാശാല പ്രവർത്തനം പ്രതിസന്ധിയിലായി. കോഴ്‌സ് പൂർത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെ.ടി,യു വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്.
ഡോ. രാജശ്രീയെ വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം പുറത്താക്കി. സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ഗവർണർക്ക് പകരം ചുമതല നൽകിയിരുന്നു. എന്നാൽ പ്രോ വി.സിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം നിസഹകരണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |