തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇക്കൊല്ലം ബിരുദപ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. സ്പോട്ട്അഡ്മിഷൻ ഉൾപ്പെടെ പൂർത്തിയാകുമ്പോൾ 40ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഗവ. കോളേജുകളിൽ 90% സീറ്റുകളിലും എയ്ഡഡ് കോളേജുകളിൽ 75% സീറ്റുകളിലും കുട്ടികൾ പ്രവേശനം നേടി. എന്നാൽ സ്വാശ്രയ കോളേജുകളിൽ 55% സീറ്റുകളും സർവകലാശാല നേരിട്ട് നടത്തുന്ന യു.ഐ.ടികളിൽ 62% സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. കേരളസർവകലാശാല സെനറ്റിൽ സിബി സി. ബാബുവിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത്.
2017 മുതൽ വിദ്യാർത്ഥി പ്രവേശനത്തിൽ കുറവുണ്ടാകുന്നുണ്ട്. ബിരുദ കോഴ്സുകളിൽ വിദ്യാർത്ഥികളുടെ ഹാജരിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതിന് സെനറ്റ് തീരുമാനിച്ചു. എന്നാൽ പ്രാക്ടിക്കലിന് ഹാജരിന് ആനുപാതികമായി ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള ഭേദഗതി അക്കാഡമിക് കൗൺസിലിന്റെ പരിഗണനയ്ക്കയച്ചു. വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്ന വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |