തിരുവനന്തപുരം: ഹൈക്കോടതി പുറത്താക്കിയ റിജി ജോണിന് പകരം, ഫിഷറീസ് സർവകലാശാലാ വി.സിയുടെ ചുമതല സർവകലാശാലയിലെ പ്രൊഫസറും ഡീനുമായ ഡോ.എം.റോസലിൻഡ് ജോർജിന് കൈമാറി ഗവർണർ വിജ്ഞാപനമിറക്കി. പുതിയ വി.സിയെ നിയമിക്കുന്നതു വരെയാണ് ചുമതല. റിജി ജോണിന്റെ ഭാര്യയാണ് റോസലിൻഡ്.
ഫിഷറീസ് സർവകലാശാലയിൽ റോസലിൻഡിനു പുറമേ, രജിസ്ട്രാർ, രജിസ്ട്രാറുടെ ഭാര്യ എന്നിവർ മാത്രമാണ് പത്തു വർഷം സർവീസുള്ള പ്രൊഫസർമാർ. കുസാറ്റിലെ സീനിയർ പ്രൊഫസർമാരിലൊരാൾക്ക് വി.സിയുടെ ചുമതല കൈമാറാൻ ഗവർണർ ആലോചിച്ചെങ്കിലും, പദവി നിഷേധിക്കേണ്ടെന്നായിരുന്നു നിയമോപദേശം. ഇതേ തുടർന്നാണ് റോസലിൻഡിന് ചുമതല നൽകിയത്. ഫിഷറീസ് വി.സി സ്ഥാനത്തു
നിന്ന് റിജി ജോണിനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ഭരണ സ്തംഭനമൊഴിവാക്കുന്നതിന് പകരം സംവിധാനമൊരുക്കാൻ ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |