ദോഹ : ലോകകപ്പിലെ അടുത്ത രണ്ടു മത്സരങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് ബ്രസീൽ സൂപ്പതാരം നെയ്മർ. കരിയറിലെ ഏറ്റവും കാഠിന്യമേറിയ ദിവ,സങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും തിരിച്ചുവരുമെന്നും നെയ്മർ ഫേസ്‌ബുക്കിൽ കുറിച്ചു. ലോകകപ്പിൽ സെർബിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് നെയ്മർ പുറത്തായിരുന്നു, ബ്രസീലിന്റെ അടുത്ത രണ്ട് മത്സരങ്ങളിലും നെയ്മറിന് ഇറങ്ങാനാകില്ല. ഇക്കാര്യം സൂചിപ്പിച്ചാണ് നെയ്മറിന്റെ കുറിപ്പ്.
ബ്രസിലീന്റെ കുപ്പായം ധരിക്കുമ്പോൾ എനിക്ക് തോന്നുന്ന അഭിമാനവും സ്നേഹവും വിവരണാതീതമാണ്. ഏതൊങ്കിലുമൊരു രാജ്യത്ത് വീണ്ടും ജനിക്കാൻ ദൈവം അവസരം തരികയാണെങ്കിൽ , അത് ബ്രസീലായിരിക്കും.
എന്റെ ജീവിതത്തിൽ ഒന്നും ഔദാര്യത്തിലോ എളുപ്പത്തിലോ ലഭിച്ചതായിരുന്നില്ല, എനിക്ക് എപ്പോഴും എന്റെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നാലെ ഓടേണ്ടി വന്നു. ആരെയെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചിട്ടിവ്വ, മറിച്ച് ആവശ്യമുള്ളവരെ സഹായിക്കുക.
ഇന്ന് എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ ഒന്നാണിത്... വീണ്ടും ഒരു ലോകകപ്പിനിടെ എനിക്ക് പരിക്കേറ്റിട്ടുണ്ട്. ഉണ്ട് അതെ, ഇത് അരോചകമാണ്, അത് വേദനിപ്പിക്കും, പക്ഷേ തിരിച്ചുവരാൻ അവസരമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ' എന്റെ രാജ്യത്തെയും എന്റെ കൂട്ടാളികളെയും എന്നെയും സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ആ എതിരാളി എന്നെ ഇങ്ങനെ വീഴ്ത്താൻ കാത്തിരിക്കുകയായിരുന്നോ? ഒരിക്കലുമില്ല!
ഞാൻ പരിമികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ്, എന്റെ വിശ്വാസം അനന്തമാണ്.. നെയ്മർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഖത്തർ ലോകകപ്പിൽ സെർബിയയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാംപകുതിയിൽ നിക്കോള മിലങ്കോവിച്ചുമായി കൂട്ടിയിടിച്ചാണ് നെയ്മറിന് പരിക്കേറ്റത്. മത്സരം തീരുന്നതിന് 10 മിനിട്ട് മുമ്പേ അദ്ദേഹം ഗ്രൗണ്ട് വിട്ടിരുന്നു. കാൽക്കുഴയ്ക്ക് പരിക്കേറ്റതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |