പത്തനംതിട്ട: മാനസികമായി വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം തന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളെയാണ് പ്രതി ലൈംഗികവും ശാരീരികവുമായി പീഡിപ്പിച്ചത്.
2020ൽ നടന്ന സംഭവത്തെക്കുറിച്ച് പെൺകുട്ടി ബന്ധുക്കളെ അറിയിക്കുന്നത് വഴിയാണ് പീഡനവിവരം പുറത്ത് വരുന്നത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കളും അദ്ധ്യാപകരും അടക്കം പൊലീസിൽ പരാതി നൽകിയത് വഴി പിതാവിനെതിരെ പോക്സോക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനാ വേളയിൽ പ്രതി കുട്ടിയെ ഡ്രില്ലിംഗ് മെഷീനടക്കം ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. ഇതിന് പുറമേ ലൈംഗിക അതിക്രമത്തിവും കുട്ടി ഇരയായി. 107 വർഷം തടവിന് വിധിച്ചെങ്കിലും ചില വകുപ്പുകളിൽ ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ മൊത്തത്തിൽ 67 വർഷത്തെ ജയിൽ വാസം അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |