കൊച്ചി: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. കശുഅണ്ടി സംഭരണം, വില്പന എന്നിവയിൽ കോടികളുടെ ക്രമക്കേടാരോപിച്ച് കടകംപള്ളി മനോജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്കു വിട്ടത്. തുടർന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. ഈ കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ വ്യവസായ വകുപ്പ് സെക്രട്ടറി 2020 ഒക്ടോബർ 15 നു നിരസിച്ചു. ഇതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |