കൊല്ലം: കേരളത്തിലെ മറ്റ് സർവകലാശാലകൾ നടത്തുന്നതും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടാൻ സാദ്ധ്യതയുള്ളതുമടക്കം 15 ഡിഗ്രി, പി.ജി കോഴ്സുകൾ കൂടി തുടങ്ങാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലശാലയുടെ തീരുമാനം. ഇതിനായി 40 അസി. പ്രൊഫസർമാരെ ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ സർക്കാരിനോട് അനുമതി തേടും.
ബി.എസ്‌സി മാത്‌സ്, ഇക്കണോമിക്സ്, സംസ്കൃതം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി എന്നിവയിൽ പി.ജി, പൊളിറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, ജേർണലിസം തുടങ്ങിയവയിൽ ഡിഗ്രി, പി.ജി കോഴ്സുകളാണ് തുടങ്ങുക. ഡിഗ്രി മാത്രമുള്ള വിഷയങ്ങൾക്ക് മൂന്നും പി.ജി കൂടിയുള്ളവയ്ക്ക് അഞ്ചും അദ്ധ്യാപകരുടെ തസ്തികയ്ക്കുള്ള അനുമതിയാണ് തേടുക. സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ 46 അസി. പ്രൊഫസർമാരുണ്ട്. അദ്ധ്യാപകരെ നിയമിച്ച്, പഠനസാമഗ്രികൾ തയ്യാറാക്കി അടുത്ത ജൂണിൽ കോഴ്സുകൾ തുടങ്ങാനാണ് ശ്രമം.
10 കോഴ്സുകൾ
ജനുവരിയിൽ
നേരത്തെ യു.ജി.സി അനുമതി നിഷേധിച്ച മാനവിക വിഷയങ്ങളിലുള്ള പത്ത് കോഴ്സുകൾ ജനുവരിയിൽ ആരംഭിക്കാൻ അനുമതി ലഭിക്കുമെന്നാണ് സർവകലാശാലയുടെ പ്രതീക്ഷ. മാനവിക വിഷയങ്ങളിലെ കോഴ്സുകൾക്ക് മേൽനോട്ടം വഹിക്കുന്ന സർവകലാശാല സ്കൂളുകളുടെ തലവന്മാരായി സ്ഥിരം തസ്തികയിലുള്ള അദ്ധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അടുത്തിടെ സ്ഥിരം തസ്തികയിലുള്ളവരെ നിയമിച്ച് യു.ജി.സിക്ക് അപ്പീൽ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |