തിരുവനന്തപുരം: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാർ ഇപ്പോൾ വാഗ്ദാനലംഘനങ്ങളുടെ തീർത്ഥയാത്ര നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പ്രതീക്ഷിച്ച നിലയിൽ കേരളത്തെ എത്തിക്കാൻ സർക്കാരിനായില്ലെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെ പിച്ചിച്ചീന്തുന്ന രീതിയിലാണ് ഭരണമെന്നും അദ്ദേഹം കുറ്രപ്പെടുത്തി. കുടിശികയായ നാലുഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ, ട്രഷറർ എ.എം.ജാഫർഖാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ട്രഷറർ പ്രതാപചന്ദ്രൻ, കെ.പി.എസ്.ടി.എ ജനറൽ സെക്രട്ടറി സി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |