ന്യൂഡൽഹി: ജി- 20 അന്താരാഷ്‌ട്ര കൂട്ടായ്‌മയുടെ അദ്ധ്യക്ഷ സ്ഥാനത്തിന്റെ പ്രാധാന്യവും കേന്ദ്ര സർക്കാർ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന പരിപാടികളും പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ വിശദീകരിച്ചു. രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയ പ്രധാനമന്ത്രി ഉച്ചകോടിയുടെ വിജയത്തിനായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവർ രാഷ്ട്രപതി ഭവനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |