തിരുവനന്തപുരം: വർഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽപ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
ഭരണത്തിന്റെ തണലിൽ ബി.ജെ.പി ഉയർത്തിയ വെല്ലുവിളികളെയും പ്രസിസന്ധികളെയും അതിജീവിച്ച് തിളക്കമാർന്ന വിജയം നേടിയ സഹപ്രവർത്തകരെ അഭിനന്ദിക്കുന്നു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന വിമർശകരുടെ വായടപ്പിക്കാനുതകുന്ന വിജയമാണിത്.
മതേതര വോട്ട് ഭിന്നിപ്പിച്ച് അരവിന്ദ് കേജ്‌രിവാളിന്റെ ആപ്പും അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയുടെ ചട്ടുകങ്ങളായി ഗുജറാത്തിൽ പ്രവർത്തിച്ചു. അത്തരം നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ആപ്പിനെ പിന്തുണയ്ക്കുന്നതാണ് കേരളത്തിൽ മാത്രം ചുരുങ്ങിയ സി.പി.എമ്മിന്റെ സമീപനമെന്നും സുധാകരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |