SignIn
Kerala Kaumudi Online
Thursday, 19 September 2024 8.53 AM IST

ഒരു വർഷം തികയുമ്പോൾ  തലസ്ഥാനത്തെ ലുലു സന്ദർശിച്ചത് 2.20 കോടിപ്പേർ, ആദ്യ വാർഷികത്തിലെ അത്യാകർഷക ഓഫറുകൾ നാളെ മുതൽ 

Increase Font Size Decrease Font Size Print Page
lulu-mall

തിരുവനന്തപുരം: ചുരുങ്ങിയ സമയംകൊണ്ട് തലസ്ഥാനവാസികളുടെ ഷോപ്പിംഗിന് പുത്തൻ ഭാവം പകർന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ആക്കുളത്തെ ലുലു മാൾ ഒന്നാം പിറന്നാളിന്റെ നിറവിൽ. ആഘോഷങ്ങൾ നാളെ തുടങ്ങും. ഇതിന്റെ ഭാഗമായി നഗരത്തിൽ ബൈക്ക് റാലി നടക്കും. 31 വരെ മാളിൽ സുംബ നൈറ്റ്, സാന്റ ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 19ന് ലുലു റീട്ടെയിൽ അവാർഡുകൾ സമ്മാനിയ്ക്കും. വൈകിട്ട് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നയിക്കുന്ന സംഗീതനിശ നടക്കും.


ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നാളെ മുതൽ ജനുവരി 15 വരെ ഷോപ്പ് ആൻഡ് വിൻ ഉൾപ്പെടെ നിരവധി സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. മഹീന്ദ്ര എക്സ്.യു.വി 700 ആണ് ബമ്പർ സമ്മാനം. സ്‌കൂട്ടർ, സ്വർണനാണയങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങളും ലഭിയ്ക്കും. മിഡ്‌നൈറ്റ് ഷോപ്പിംഗ് (പുലർച്ചെ 2 വരെ) പ്രോത്സാഹിപ്പിക്കുന്നതിനായി നാളെ മുതൽ ഞായറാഴ്ച വരെ ഉപഭോക്കാക്കൾക്ക് 50 ശതമാനം ഇളവുകൾ ലഭിക്കും.

2.20 കോടി പേർ
ഒരു വർഷത്തിനിടെ 2.20 കോടി ഉപഭോക്താക്കളാണ് മാൾ സന്ദർശിച്ചത്. ഇതിനുപുറമെ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളും എത്തി. ആകെ 20 ലക്ഷം വാഹനങ്ങൾ മാളിൽ പ്രവേശിച്ചു. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം 170 സ്റ്റോറുകൾ തുറന്നു. പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും മാളിൽ തൊഴിലവസരം ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, LULU, LULUMALL, TVM LULU, LULU OFFER, LULU CELEBRATION, YOUSAF ALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.