SignIn
Kerala Kaumudi Online
Sunday, 28 April 2024 1.54 AM IST

വെള്ളക്കരം  10 രൂപ കൂട്ടും,​ അധിക വരുമാനം 250 കോടി

water

തിരുവനന്തപുരം: സാധാരണക്കാരന് അധികഭാരമായി സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടുന്നു. കുടിവെള്ള നിരക്ക് ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിക്കണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാർശ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് (1000 ലിറ്റർ) 10 രൂപയുടെ വർദ്ധനയുണ്ടാകും. ബി.പി.എൽ വിഭാഗത്തിന് വർദ്ധന ബാധകമാക്കില്ല.

നിലവിൽ വിവിധ സ്ളാബുകളിലായി 4 മുതൽ മുതൽ 12 രൂപ വരെയാണ് യൂണിറ്റിന് നിരക്ക്. ഇത് 14 മുതൽ 22 രൂപ വരെയാകും. 2014ലാണ് ഇതിനുമുമ്പ് നിരക്ക് വർദ്ധിപ്പിച്ചത്. മന്ത്രിസഭ ചർച്ച ചെയ്തശേഷം നടപ്പാക്കും. 2021 മുതൽ കേന്ദ്ര നിർദ്ദേശപ്രകാരം വെള്ളക്കരത്തിൽ പ്രതിവർഷം അഞ്ച് ശതമാനത്തിന്റെ വർദ്ധന വരുത്തുന്നുണ്ട്.

27 ലക്ഷം: മൊത്തം കണക്ഷൻ

22 ലക്ഷം:

ഗാർഹിക കണക്ഷൻ

15000 ലിറ്റർ (15 കിലോ ലിറ്റർ):

70% പേരും ഉപയോഗിക്കുന്നത്

അധിക വരുമാനം 250 കോടി

വെള്ളക്കരം കൂട്ടുന്നതോടെ 250 കോടിയുടെ അധികവരുമാനമാണ് ഒരു വർഷം പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷം 406 കോടിയാണ് നഷ്ടം. വാട്ടർ അതോറിട്ടിയുടെ ഇത്രയുംകാലത്തെ നഷ്ടം 4000 കോടിയാണ്.സർക്കാർ വകുപ്പുകൾ മാത്രം 350 കോടി നൽകാനുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് 32.50 കോടി പ്രതിമാസം വേണം.

നിലവിൽ 1000 ലിറ്ററിന് 4.20 രൂപയാണ് മിനിമം നിരക്ക്. ഒരു കിലോലിറ്റർ വെള്ളം നൽകുമ്പോൾ 23.89 രൂപയാണ് വാട്ടർ അതോറിട്ടിക്ക് ചെലവ്. എന്നാൽ വരുമാനം 10.50 രൂപ മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER CHARGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.