കൊച്ചി: പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ സംസ്ഥാനത്തെ പത്തു സർവകലാശാലാ വി.സിമാർ നൽകിയ ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് ജനുവരി 27ലേക്ക് മാറ്റി. കലിക്കറ്റ്, എം.ജി, കാലടി വി.സിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇതോടൊപ്പം പരിഗണിക്കും.
സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം നിയമന നടപടികൾ നിയമപരമല്ലെന്നു വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സമാനരീതിയിൽ നിയമനം ലഭിച്ച പത്തു വി.സിമാർക്കാണ് ചാൻസലർ നോട്ടീസ് നൽകിയത്. ചാൻസലർ ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദമാണ് ഇനി നടക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |