ന്യൂഡൽഹി: ധൗല കുവാനിന് സമീപം സ്ഥിതി ചെയ്യുന്ന ചേരികൾ പൊളിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഇന്നലെ ഡൽഹി ബി.ജെ.പി ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ധൗല കുവാൻ മേഖലയിലെ ചേരി നിവാസികളോട് 15 ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 29ന് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്കിയിരുന്നു.
ആരുടെയും വീട് പൊളിക്കാൻ പാർട്ടി അനുവദിക്കില്ലെന്ന് എ.എ.പി എം.എൽ.എ സോമനാഥ് ഭാരതി പറഞ്ഞു.
എന്തുകൊണ്ടാണ് അവർ ഡൽഹിയിലെ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം തെരുവിലിറക്കുമെന്നും എ.എ.പി നേതാക്കൾ പറഞ്ഞു. എല്ലാ ചേരി നിവാസികൾക്കും വീട് നൽകുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നു. ഈ ശൈത്യകാലത്ത് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നതെന്നും അവർ ചോദിച്ചു.
പൊളിക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കാൻ പി.ഡബ്ല്യു.ഡിയോട് നിർദ്ദേശിച്ച ഡൽഹി സർക്കാർ നോട്ടീസിൽ, ശൈത്യകാലത്തിന്റെ കൊടുമുടിയിലും താമസക്കാർക്ക് ബദൽ ക്രമീകരണം ചെയ്യാതെയും ഇത് ചെയ്യുന്നത് 'മനുഷ്യത്വരഹിതമാണ്' എന്ന് പറഞ്ഞു.
പി.ഡബ്ല്യു.ഡി പോർട്ട്‌ഫോളിയോ വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ ആഴ്ച ആദ്യം ട്വീറ്റ് ചെയ്തിരുന്നു, 'ധൗല കുവാനിനടുത്തുള്ള ചേരികൾ പൊളിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പിൻവലിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്.'
ബദൽ പാർപ്പിടങ്ങളൊന്നും നൽകാതെ തണുപ്പിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചുമാറ്റുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ജനങ്ങളെ ഭവനരഹിതരാക്കാനുള്ള തീരുമാനത്തെ അരവിന്ദ് കെജ്രിവാൾ സർക്കാർ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |