SignIn
Kerala Kaumudi Online
Sunday, 05 May 2024 10.05 AM IST

ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം

കുന്നത്തൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സംരക്ഷണത്തിനായി സർക്കാർ പ്രഖ്യാപിച്ച 'തടാക സംരക്ഷണ പദ്ധതി' പാഴ് വാക്കിൽ ഒതുങ്ങിയെന്ന് ശാസ്ത്രവേദി കുന്നത്തൂർ നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. തടാകത്തിലും പരിസരത്തും വൃഷ്ടിപ്രദേശങ്ങളിലും അനധികൃത ഖനനം ഇപ്പോഴും അധികാരികളുടെ ഒത്താശയോടുകൂടി നടക്കുകയാണ്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കടലാസിൽ ഒതുങ്ങുന്നു. ശുദ്ധജല തടാകം സംരക്ഷിക്കുന്നതിലും ശാസ്താംകോട്ടയുടെ ടൂറിസം വികസന സാദ്ധ്യതയെ പ്രയോജനപ്പെടുത്തുന്നതിലും സർക്കാരും സ്ഥലം എം.എൽ.എയും പരാജയമാണെന്നും യോഗം ആരോപിച്ചു. ശാസ്ത്രവേദി ജില്ലാപ്രസിഡന്റ്‌ ശൂരനാട് സചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രജിത്ത് പനച്ചവിള, ബോബൻ, പ്രകാശ്, അജയകുമാർ പതാരം, കോശിവൈദ്യൻ തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി രജിത്ത് പനച്ചവിളയെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.