പാലക്കാട്: പാലക്കാട്ടുകാരുടെ പേടി സ്വപ്‌നമായിരുന്ന പി ടി 7നെ ഇന്നലെയാണ് വനപാലകർ പിടികൂടിയത്. ഇനി അത് കുങ്കിയാനയായി വനംവകുപ്പ് ഉപയോഗിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കഠിന പ്രയത്‌നത്തിനൊടുവിലാണ് ആനയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്.
രണ്ട് തവണ മയക്കുവെടിവച്ചും ഒരു ബൂസ്റ്റർ ഡോസും നൽകിയാണ് പി ടി 7നെന്ന ധോണിയെ തളച്ചത്. ഇതിനുപിന്നാലെ ആനയുടെ മുഖം കറുത്ത തുണികൊണ്ട് മൂടി. സോഷ്യൽ മീഡിയയിലടക്കം ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്തിനാണ് കറുത്ത തുണികൊണ്ട് മുഖം മൂടിയതെന്ന് നിരവധി പേർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ആനയുടെ സുരക്ഷ മുൻനിർത്തിയാണ് അധികൃതരുടെ ഈ പ്രവർത്തി. പുറമെ നിന്നുള്ള കാഴ്ചകൾ ആനയെ കൂടുതൽ അസ്വസ്ഥനാക്കും. കൂടാതെ ശരീരത്തിലെ മരുന്നിന്റെ ഡോസ് കുറയാതിരിക്കാനും ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |