തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സമരം ഒത്തു തീർന്നതായി മന്ത്രി ബിന്ദു അറിയിച്ചുു.
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. അദ്ദേഹം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു ഈ സാഹചര്യത്തിൽ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. കെ. ജയകുമാർ സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴ്‌സിന്റെ ദൈർഘ്യം സംബന്ധിച്ചുള്ള കാര്യങ്ങളും സമിതി പഠിക്കും. ഡിപ്ലോമകൾ സമയബന്ധിതമായി നൽകാനുള്ള നടപടികൾ സ്വീകരിക്കും. ഇതുവരെപഠനം പൂർത്തിയാക്കിയ എല്ലാവർക്കും മാർച്ച് 31നകം സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി അറിയിച്ചു.
സമരം അവസാനിപ്പിച്ചതായി വദ്യാർത്ഥികൾ പറഞ്ഞു. ഡയറക്ടറെ മാറ്റുകയെന്ന ആവശ്യം കൂടാതെ തങ്ങൾ ഉന്നയിച്ച മറ്റ് 14 ആവശ്യങ്ങളിലും മന്ത്രിയിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിത്ത് വിദ്യാർത്ഥികൾ നടത്തുന്ന സമരം 50 ദിവസം കടന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുമായി ചർച്ച നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |