SignIn
Kerala Kaumudi Online
Friday, 26 April 2024 5.27 PM IST

പണ്ട്  പന്നിക്കൂട്ടങ്ങൾക്ക് പിന്നാലെ  കുറുക്കന്മാർ കൂടുമായിരുന്നു, നാട്ടിൽ പന്നിശല്യം കൂടുന്നതിൻെറ കാരണങ്ങൾ വിവരിച്ച് തോമസ് ഐസക്ക് 

wild-boar-

മലയോര പ്രദേശമായ റാന്നിയിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി തോമസ് ഐസക്കിന് പന്നി ശല്യത്താൽ കൃഷി മതിയാക്കിയ കർഷകരുടെ അവസ്ഥ നേരിട്ട് മനസിലാക്കാനായി. കൃഷി ചെയ്ത മണ്ണെല്ലാം കാട്ടുപന്നികൾ കൂട്ടമായെത്തി കുത്തിമറിക്കുകയാണ്. ഉപേക്ഷിച്ച തോട്ടങ്ങൾ പലതും പന്നിത്താവളങ്ങളായി മാറുകയും ചെയ്തു. ഈ താവളങ്ങളിൽ നിന്നുമാണ് പന്നികൾ ശരവേഗതയിൽ പായുന്നത്. മുൻപെല്ലാം പന്നിക്കൂട്ടങ്ങൾക്ക് പിന്നാലെ കുറുക്കൻമാർ കൂടുമായിരുന്നെന്നും, വേഗം കുറഞ്ഞ പന്നിക്കുഞ്ഞുങ്ങളെ അവർ ഇരയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കുറുക്കന്മാർ ഇല്ലാത്തതിനാൽ പന്നികളുടെ വംശവർദ്ധനവ് തടയാനാവുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ തോമസ് ഐസക് വിവരിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നമെന്ത്? മണ്ണിനടിയെല്ലാം പന്നി കുത്തിമറിക്കും. മരത്തിലുള്ളതെല്ലാം കുരങ്ങൻ പറിക്കും. കൃഷി ഏതാണ്ട് അസാധ്യമെന്നുതന്നെ പറയാം. മലയോര പ്രദേശത്തു മാത്രമല്ല ഇടനാടുകളിൽ മുഴുവൻ പന്നിശല്യം കൃഷിയെ ഏതാണ്ട് സ്തംഭിപ്പിച്ചിരിക്കുകയാണ്.

റാന്നി ഗ്രാമ പഞ്ചായത്ത് അംഗം സച്ചിൻ വയലായുടെ വീട്ടിൽ ചന്നെപ്പോൾ അവർ ചൂണ്ടിക്കാണിച്ചതാണ് താഴത്തു പറമ്പിന്റെ വലിയൊരു ഭാഗം കിളച്ചതുപോലെ കുത്തിമറിച്ചിരിക്കുകയാണ്. ഉപേക്ഷിച്ച തോട്ടങ്ങൾ പലതും പന്നിത്താവളങ്ങളാണ്. തൊഴിലുറപ്പ് കനാൽ വൃത്തിയാക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ പാടില്ലായെന്നു വന്നതോടുകൂടി കലിങ്കിൻ കീഴിലും മറ്റും പന്നിക്കൂട്ടങ്ങൾ താവളമാക്കിയിരിക്കുന്നു. താവളങ്ങളിൽ നിന്നു ശരവേഗതയിലാണ് പാച്ചിൽ. മുന്നിൽപ്പെടുന്നതെല്ലാം ചവുട്ടി മെതിക്കും. പണ്ട് കുറുക്കന്മാർ പിന്നാലെ കൂടുമായിരുന്നു. പാച്ചിലിൽ പിന്നിലാകുന്ന പന്നിക്കുഞ്ഞുങ്ങളെ കുറുക്കന്മാർ പിടിക്കുമായിരുന്നു. എന്നാൽ ഇന്നു കുറുക്കന്മാർ ഇല്ല. കാട്ടിൽ പന്നിക്കു സംരക്ഷണമില്ല. പക്ഷേ, നാട്ടിൽ ഉണ്ട്. തന്മൂലം അവയുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്.

വേലികെട്ടയോ മറ്റോ നമ്മുടെ പറമ്പിൽ നിന്ന് അകറ്റി നിർത്തൽ പ്രതിവിധി അല്ല. കാരണം എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ ക്ഷമ അതിരിലാണ്. വലിയ കുഴികളിൽ സഞ്ചാരപഥങ്ങളിൽ വീപ്പയിൽ വെള്ളം നിറച്ച് വീഴ്ത്തി കൊല്ലുന്നതാണ് ഇപ്പോൾ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന സൂത്രം. പഞ്ചായത്ത് അടിസ്ഥാനത്തിൽ സന്നദ്ധസംഘങ്ങൾ ഉണ്ടാക്കി ഒരാഴ്ച വേട്ട സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പലരും പറഞ്ഞു. വെടിവയ്പ്പുകാർക്കു കരാർ കൊടുത്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല.

ഈ ഗുരുതരമായ അവസ്ഥയ്ക്കു പ്രതിവിധി തേടുന്നതിനു ജില്ലാ അടിസ്ഥാനത്തിൽ ഒരു കൺവെൻഷൻ പത്തനംതിട്ടയിൽ ചേരുന്നതിനെക്കുറിച്ചും പറഞ്ഞുകേട്ടു. ഒന്നുകിൽ കൃഷി. അല്ലെങ്കിൽ പന്നി. നാട്ടിൽ പന്നിയെ സംരക്ഷിച്ചുകൊണ്ട് കൃഷി ചെയ്യാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOMAS ISAAC, WILD BOAR, WILD BOARS ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.