SignIn
Kerala Kaumudi Online
Thursday, 19 September 2024 4.09 AM IST

ഭാരത് ജോഡോ യാത്ര ഫാസിസം തുടച്ചുമാറ്രാൻ: വി.ഡി. സതീശൻ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഫാസിസ്റ്റ് സംഘത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനെതിരായ തുടക്കം മാത്രമാണ്, ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഭാരത് ജോഡോ യാത്രാ സമാപനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനികമായ ഒരറിവും തൊട്ടുതീണ്ടീട്ടില്ലാത്തവർ ഇന്ത്യയെ പിന്നിലേക്ക് കൊണ്ടുപോകുന്ന കാലത്താണ് ഒരു മനുഷ്യൻ ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നടക്കാൻ തീരുമാനിച്ചത്. 3500 കിലോമീറ്ററുകൾ താണ്ടി ഒരു ഉപഭൂഖണ്ഡത്തെ അറിയാനുള്ള മഹാവ്രതമായിരുന്നു അത്. രാഹുൽ ഗാന്ധിയും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോയും സത്യവും നീതിയും കൃത്യമായ രാഷ്ട്രീയവും ഒന്നിക്കുന്നൊരിടമായി.

രാജ്യത്തിന്റെ സാമ്പത്തിക നില, തൊഴിൽ രംഗം, കർഷകരുടെയും തൊഴിലാളികളുടെയും പ്രതിസന്ധികൾ, ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ, സ്ത്രീ സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി അതിർത്തിക്ക് കാവലായ ജവാന്മാരുടെ അവസ്ഥ വരെ ഭാരത് ജോഡോ യാത്രയുടെ വിഷയമായിരുന്നു.
കാശ്‌മീരിൽ രാഹുലിന് പൊലീസ് സുരക്ഷ പിൻവലിച്ചതുൾപ്പെടെ ഭരണത്തണലിൽ സംഘപരിവാർ നടത്തിയ ആക്രമണങ്ങളെയൊക്കെ ഭേദിച്ചാണ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിൽ ഐതിഹാസികമായ യാത്ര സമാപിക്കുന്നത്.

ആധുനിക ഇന്ത്യയെ നിർമിച്ച കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാമെന്ന് സംഘപരിവാറോ മറ്റുരാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല.കോൺഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേതുമാണ്.

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നൊരു ഭരണകൂടം ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വിലങ്ങണിയിച്ചിരിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങി. അതിനുള്ള തെളിവാണ് ഭാരത് ജോഡോ യാത്രയിലേക്ക് എത്തിച്ചേർന്ന ജനസഞ്ചയം.

ജോഡോ യാത്ര സമാപനം
കേരളത്തിൽ നിന്ന് വൻപട

തിരുവനന്തപുരം: ഇന്ന് ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് കോൺഗ്രസ് നേതാക്കളുടെ വൻപട.
ജനപ്രതിനിധികൾ, കെ.പി.സി.സി- ഡി.സി.സി ഭാരവാഹികൾ, നേതാക്കൾ, പ്രവർത്തകരടക്കമുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മകന്റെ വിവാഹം കഴിഞ്ഞുള്ള തിരക്കുകളിലായതിനാൽ രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശനിയാഴ്ച വൈകിട്ട് തന്നെ പുറപ്പെട്ടിരുന്നു.

എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ടി.എൻ.പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ജെബിമേത്തർ, എം.എൽ.എമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, റോജി.എം.ജോൺ, അൻവർസാദത്ത്, മാത്യുകുഴൽനാടൻ, കെ.പി.സി.സി ഭാരവാഹികളായ വി.ടി.ബൽറാം, ആര്യാടൻ ഷൗക്കത്ത്, കെ.ജയന്ത്, എം.ലിജു തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുക്കും. ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയും പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VDS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.