മുംബയ്: അതിസമ്പന്നരുടെ പട്ടികയിൽ ശതകോടീശ്വരൻ അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു. എസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ കമ്പനിയെക്കുറിച്ചുള്ള പ്രതികൂല റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായ തകർച്ചയെത്തുടർന്നാണിത്. ഫോർബ്സ് ബില്യണയർ സൂചികയിലാണ് മൂന്നാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേയ്ക്കുള്ള അദാനിയുടെ സ്ഥാനചലനം.
3,40,230 കോടി രൂപയുടെ നഷ്ടമാണ് അദാനിക്ക് ഈ വർഷം നേരിട്ടിട്ടുള്ളത്.
ഫോർബ്സ് റിപ്പോർട്ടനുസരിച്ച് അദാനിയുടെ ആസ്തി 128.6 ബില്യൺ ഡോളറായിരുന്നു. വെള്ളിയാഴ്ച അദാനിയുടെ സമ്പത്ത് 22.5 ബില്യൺ ഡോളറും തിങ്കളാഴ്ച 9.8 ബില്യൺ ഡോളറും ഇടിഞ്ഞ് 86.9 ബില്യൺ ഡോളറിലെത്തി.
2022 സെപ്തംബറിൽ 147 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി, ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായിരുന്നു. 167 ബില്യൺ ഡോളറിന്റെയും 126 ബില്യൺ ഡോളറിന്റെയും ആസ്തിയുള്ള എലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |