കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ നിന്ന് മുസ്ളിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചതിൽ ക്രമക്കേടാരോപിച്ച് ഇടതു സ്ഥാനാർത്ഥി കെ.പി.എം മുസ്‌തഫ നൽകിയ ഇലക്ഷൻ ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി. നജീബ് 38 വോട്ടിനാണ് ജയിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം തനിക്കാണ് ലഭിച്ചതെന്നുമാണ് ഹർജിക്കാരന്റെ വാദം. തുടർന്ന് പോസ്റ്റൽ വോട്ടുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ, സബ് ട്രഷറിയിലെ ഇലക്ഷൻ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന പോസ്‌റ്റൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരുകെട്ട് കാണാതായെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സബ് കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |