SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.30 PM IST

പൊരുതാനാകാതെ തകർന്നടിഞ്ഞ് കിവീസ്; ഇന്ത്യൻ ജയം 168 റൺസിന്, പരമ്പര

match

അഹമ്മദാബാദ്: നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ മൂന്നാം ടി20 ഏകദിനത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെ ശരിക്കും നിഷ്‌പ്രഭരാക്കി. ആദ്യം ടോസ് നഷ്‌ടമാകുകയും തുട‌ർന്ന് ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യയ്‌ക്ക് ഒരുഘട്ടത്തിലും ഭീഷണിയാകാൻ സാധിക്കാതെ പോകുകയുമായിരുന്നു കിവികൾ. ഇന്ത്യയ്‌ക്കി നിരവധി റെക്കാഡുകൾ സമ്മാനിച്ച മത്സരത്തിൽ ആദ്യം ബാറ്റിംഗിൽ ഗതി നി‌ർണയിച്ചത് ശുഭ്‌മാൻ ഗില്ലിന്റെ പ്രകടനം തന്നെയായിരുന്നു. സഹ ഓപ്പണർ ഇശാൻ കിഷനെ (1) വേഗം നഷ്‌ടമായെങ്കിലും ഫോമിലേക്കുള‌ള മടങ്ങിവരവിൽ ഗില്ലിന് കൂട്ടായി മൂന്നാമതിറങ്ങിയ രാഹുൽ ത്രിപാഠി ചേർന്നതോടെ ഇന്ത്യ സ്‌കോറിംഗ് അതിവേഗത്തിലായി.

ത്രിപാഠി വെറും 22 പന്തിൽ 44 റൺസെടുത്ത് പുറത്തായി. ടി20 കരിയറിൽ തന്റെ ആദ്യ സെഞ്ചുറി കുറിച്ചതോടെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യൻ താരം എന്ന റെക്കാർഡ് ഗില്ലിന് കിട്ടി. വെറും 54 പന്തുകളിലാണ് ഗിൽ സെഞ്ചുറി നേടിയത്. 63 പന്തിൽ 126 റൺസ് നേടി പുറത്താകാതെ നിന്ന ഗില്ലാണ് കളിയിലെ കേമൻ. ടി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന കൊഹ്ലിയുടെ റെക്കാർഡും ഗിൽ മറികടന്നു. ക്യാപ്‌റ്റൻ പാണ്ഡ്യയും ബാറ്റിംഗിൽ നല്ല പിന്തുണ നൽകിയതോടെ (17 പന്തിൽ 30) ഇന്ത്യയ്‌ക്ക് ഇന്ന് ന്യൂസിലാന്റിനെതിരെ നാല് വിക്കറ്റിന് 234 എന്ന വലിയ സ്‌കോർ നേടാനായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്റെ പതനം ദയനീയമായിരുന്നു.10 റൺസ് തിരയും മുൻപ് നാല് മുൻനിര വിക്കറ്റുകൾ നഷ്‌ടമായി. 25 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 35 റൺസ് നേടിയ ഡാരിയൽ മിച്ചൽ മാത്രമാണ് ഭയപ്പെടാതെ പൊരുതിയത്. ക്യാപ്‌റ്റൻ പാണ്ഡ്യ നാലോവറിൽ16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടി. പാണ്ഡ്യയാണ് പരമ്പരയിലെ താരം. ഇന്ത്യൻ ബോളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കിവികൾ 12 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IND VS NZ, SERIES WIN, INDIAN HISTORIC WIN, SUBHMAN GILL, HARDIK PANDYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.