അന്നമുണ്ണാൻ അഴുക്കിലും... രാത്രി നേരം മാൻ ഹോളിലെ അഴുക്കുവെള്ളത്തിൽ നിന്ന് കേബിൾ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.
പിച്ച വെച്ച് പച്ചയിൽ...പോള നിറഞ്ഞ കൊടൂരാറ്റിൽ കൂടി സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാൽ ഇഴഞ്ഞു നീങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി ബോട്ട് തകരാറിലാകുന്നത് മിക്കപ്പോഴും സർവീസിനെ ബാധിക്കുന്നു. പറേച്ചാൽ ബൈപ്പാസ്സിൽ നിന്നുള്ള കാഴ്ച
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
കടുത്ത വേനൽ ചൂടിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോൾ കോഴിക്കോട് ചേവരമ്പലത്തിന് സമീപത്തെ സർവീസ് റോഡ് പെയിന്റ് ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ.
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന് മുന്നോടിയായി വലിയ പടയണി കോലങ്ങളായഭൈരവിക്കോലങ്ങൾ ക്ഷേത്രമുറ്റത്തേക്ക് എത്തുന്നു.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട‌റേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്‌കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
വിളവെടുപ്പിൽ വിലയിടിച്ചിൽ... വേനൽക്കാലമായതോടെ പൈനാപ്പിൾ ജ്യൂസിനും മറ്റും ആവശ്യക്കാർ ഏറിയെങ്കിലും ഒരു മാസം മുൻപ് അറുപത് രൂപയുണ്ടായിരുന്ന പൈനാപ്പിളിന് മുപ്പത് രൂപയോളമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.പാകമായ പൈനാപ്പിൾ വിളവെടുത്ത് ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ.ഭരണങ്ങാനത്തിന് സമീപം വിലങ്ങ്പാറയിൽ നിന്നുള്ള കാഴ്ച.
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
വണ്ടിയിലാണജീവിതം---- നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിൽചൂട്കൂടുതലായതിനാൽ വണ്ടിക്കടി യിലിരുന്ന് ഭക്ഷണം പാകം ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയായ കമലേഷ്‌സിംഗ്. പത്തനംതിട്ട അഴൂർ കെ. എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് ലോഡുമായി വന്ന ലോറിയാണിത്.
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പൻ   പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സ്വയംവര സിൽക്സിന്റെ കോട്ടയം ഷോറൂം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവന്റിനെത്തിയ മന്ത്രി വി.എൻ.വാസവനും, തിരുവഞ്ചൂർ രാധകൃഷ്‍ണൻ എം.എൽ.എയും സംസാരിക്കുന്നു.നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പര്യടനം നടത്തുന്നു
മെഡിക്കൽ കോഴ്സ് കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ നടക്കുമ്പോൾ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിന് വെളിയിൽ കാത്ത് നിൽക്കുന്ന മാതാവ് ചൂടിൽ ഒന്ന് മയങ്ങിയപ്പോൾ
തൃത്താല മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി വി. ടി ബൽറാം വിജയതെ തുടർന്ന് പ്രവർത്തകർ തോളിലോറ്റി ആഹ്ലാദം പങ്ക് ഇടുന്നു.
ഇനി കസേര കളി... ഇന്ദിരാ ഭവനിൽ വമ്പിച്ച തിരഞ്ഞെടുപ്പ് വിജയം ബിഗ് സ്‌ക്രീനിൽ വീക്ഷിക്കുന്നതിനിടയിൽ നേതാക്കൾക്കായുള്ള കസേര പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ശശി തരൂർ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ഇടയിലേക്ക് പ്രവർത്തകർ എത്തിച്ചപ്പോൾ. എം. പിമാരായ ഷാഫി പറമ്പിൽ,കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമീപം
തരൂർ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. പി. സുമോദ് വോട്ടെണ്ണൽ കേന്ദ്രമായ ഗവ: വിക്ടോറിയ കോളേജിൽ നിന്ന് വിജയതെ തുടർന്ന് പുറത്ത് വരുന്നു.
ലഡു പൊട്ടി....പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന് ഭാര്യ ആലീസ് ലഡു നൽകുന്നു.മകൾ ദീപ,കൊച്ചുമക്കളായ മാത്തൻ ,നിയ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com