കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .രമേശ് ചെന്നിത്തല,ജെബി മേത്തർ എം .പി ,കൊടിക്കുന്നിൽ സുരേഷ് എം .പി ,തുടങ്ങിയവർ സമീപം
മധുരരാജി.. പേരാമ്പ്രയിലെ നിയുക്ത എം.എൽ.എയും കോ‌ർപ്പറേഷൻ കൗൺസിലറുമായ ഫാത്തിമ തഹ്ലിയ മേയർ ഒ.സദാശിവന്റെ ചേംബറിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് ശേഷം മധുരം കൈമാറുന്നു
പറന്ന്... തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ സ്റ്റെൽ മാർഷൽ ആർട്ട്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
മുഖ്യമന്ത്രിയായ് വി .ഡി സതീശനെ നിശ് ചയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വി .ഡി സതീശന്റെ പ്ലക്കാർഡുകളുമായി തലസ്‌ഥാനത്ത് നടത്തിയ പ്രകടനം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം .എൽ .എ മാർക്ക് പാർട്ടി ആസ്‌ഥാനമായ മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനെത്തിയ പാർട്ടി സംസ്‌ഥാന പ്രസിഡന്റും നിയുക്ത എം.എൽ.എ യുമായ രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മറ്റൊരു നിയുക്ത എം .എൽ .എ യായ വി .മുരളീധരൻ സമീപം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവരെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പ്രവർത്തകർ ഹാരവും പുഷ്പ കിരീടം അണിയിച്ച് സ്വീകരിച്ചപ്പോൾ. സംസ്‌ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, എം.ടി രമേശ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ സ്‌ഥാപിച്ച വലിയ സ്‌ക്രീനിൽ യു .ഡി .എഫിന്റെ വിജയം നോക്കുന്ന രമ്യ ഹരിദാസും ,ജെബി മേത്തർ എം .പി യും
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .ഡോ .ശശി തരൂർ എം.പി ,രമേശ് ചെന്നിത്തല,തുടങ്ങിയവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നൽകുന്നു.ഡോ .ശശി തരൂർ എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ ,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com