SignIn
Kerala Kaumudi Online
Saturday, 05 July 2025 10.49 PM IST

'ഉണ്ണി മുകന്ദനും മാനേജറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു', പൊലീസ് കേസില്‍ ഇടപെടില്ലെന്ന് ഫെഫ്ക

Increase Font Size Decrease Font Size Print Page
um

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിച്ചെന്നും ജനറല്‍ സെക്രട്ടറി, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപിന്‍ മാനേജര്‍ ആയിരുന്നില്ലയെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. നടന്റെ ഫ്‌ളാറ്റില്‍ വച്ച് മേയ് 26ന് ഉച്ചക്ക് മര്‍ദനമേറ്റെന്നാണ് വിപിന്‍ നല്‍കിയിരിക്കുന്ന മൊഴി. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍, വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍.

TAGS: UNNI MUKUNDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.