തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയെ ദേഹോപദ്രവമേൽപ്പിച്ച് വാഹനത്തിന്റെ താക്കോലും, സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതികൾ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. കയ്പ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (27), അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക് (33) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പൊലീസും ചേർന്ന് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി 27ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ശക്തൻ ബസ് സ്റ്റാൻഡിന് സമീപം തൊഴിലാളികളെ കാത്തുനിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയുടെ സമീപം പ്രതികൾ രണ്ടുപേരും വന്ന് വിശേഷം ചോദിച്ച് അടുത്തുകൂടുകയും പെട്ടെന്ന് അയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർന്ന് കടന്നുകളയുകയുമായിരുന്നു. എസ്.ഐ എ.ആർ.നിഖിൽ, പി.എം റാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫീസർമാരായ ഇ.സി സുധീർ, അതുൽ ശങ്കർ, പി.ഹരീഷ് കുമാർ, വി.ബി ദീപക്, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |